കണ്ണൂർ: പേരാവൂരിൽ 16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പളളിവികാരി പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വികാരി റോബിൻ വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞയാഴ്ച പ്രസവിച്ചിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച അജ്ഞാത ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പീഡനത്തിനിരയായ വിദ്യാർത്ഥിനി ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പള്ളി വികാരിയാണ് പീഡിപ്പച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞത്.
ബലാത്സംഗത്തിനും പോസ്കോ നിയമ പ്രകാരവുമാണ് പളളി വികാരി റോബിന് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വികാരിയെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.