തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീപീഡനക്കേസുകളുടെയെണ്ണത്തിൽ വൻ വർദ്ധനയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഇതിൽ 2015നെ അപേക്ഷിച്ച് 2016ൽ സ്ത്രീകൾക്കെതിരേയുളള അക്രമങ്ങളിൽ ഭയാനകമായ കുതിപ്പാണ് ഉണ്ടായിട്ടുളളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന ഇടതുപക്ഷസർക്കാരിന്റെ വാഗ്ദാനം വെറും പൊളളയാണെന്നു വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന കണക്കുകൾ. 2015ൽ സ്ത്രീകൾക്കെതിരേയുളള 12,383 ആക്രമണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിൽ 2016ൽ ഇതു 14,061 ആയി ഉയർന്നു.
സ്ത്രീപീഡനക്കേസുകളിൽ ഏറ്റവുംകൂടുതൽ രജിസ്റ്റർ ചെയ്തിട്ടുളളത് മലപ്പുറം ജില്ലയിലാണ്. 1406 കേസുകളാണ് മലപ്പുറം ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുളളത്.