മംഗലുരു: മംഗലുരുവില്‍ നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ആർ.എസ്.എസിനെതിരേയുളള യുദ്ധപ്രഖ്യാപനമാക്കി മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ അക്രമ സംഭവങ്ങളെ തുടര്‍ന്ന് നടന്ന സമാധാന ചര്‍ച്ചകള്‍ കേവലം പ്രഹസനമാണെന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഒരു വശത്ത് ആർ.എസ്.എസ് നേതാക്കളെ വിളിച്ചിരുത്തി സമാധാന ചര്‍ച്ച നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനി സ്വരൂപം വ്യക്തമാകുന്നതായിരുന്നു മംഗലുരുവിലെ പ്രസംഗം. താന്‍ മുഖ്യമന്ത്രിയാണെന്ന നില മറന്ന് വെറും നാടന്‍ സി.പി.എമ്മുകാരനാണെന്ന സ്ഥാനത്തേക്ക് ഇപ്പോഴും അദ്ദേഹം പോകുന്നുവെന്നതിന്റെ ദൃഷ്ടാന്തം കൂടിയായിരുന്നു ഇവിടെ നടത്തിയ പ്രസംഗം.
ഊരിപ്പിടിച്ച കത്തിക്കും, ഉയർത്തിപ്പിടിച്ച വടിവാളിനുമിടയിലൂടെയാണ് താൻ നടന്നിട്ടുളളതെന്നും, ഇന്ദ്രൻ വന്നാലും തന്നെ തടയാൻ കഴിയില്ലെന്നും തുടങ്ങിയ വെല്ലുവിളികളും, ധാർഷ്ട്യം നിറഞ്ഞ അവകാശവാദങ്ങളും മാത്രമായിരുന്നു പ്രസംഗത്തിനുളനീളം നിറഞ്ഞു നിന്നത്.