ഉത്തർപ്രദേശ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനുളള പരസ്യപ്രചാരണം നാളെ അവസാനിക്കും. അയോധ്യയുൾപ്പടെയുളള പ്രമുഖ മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിൽ ജനവിധി തേടും. അവസാന ഘട്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
11 ജില്ലകളിലെ 52 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടം ജനവിധി തേടുന്നത്. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ സ്ഥാനാർത്ഥികളെല്ലാം ശക്തമായ പ്രചരണത്തിലാണ്. അയോധ്യയുൾപ്പടെയുളള പ്രമുഖ മണ്ഡലങ്ങളാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുക. ശക്തമായ ത്രികോണ മത്സരമാണ് അഞ്ചാംഘട്ടത്തിൽ നടക്കുന്നത്. ബി.ജെ.പി ദേശീശീയാദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം പ്രചാരണ രംഗത്ത് ശക്തമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈയ്യും കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളും മുൻ നിർത്തിയാണ് ബി.ജെ.പിയുടെ പ്രചാരണം. എന്നാൽ റോഡ്ഷോകളിലൂടെയാണ് രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പ്രചാരണം. കോൺഗ്രസ് എസ്.പി സഖ്യം തെരഞ്ഞെടുപ്പ് ചിത്രത്തിൽ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് അഞ്ചാംഘട്ടത്തിൽ ദൃശ്യമാകുന്നത്.