ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ അവഗണനയുടെ നടുവില്‍. മലയോര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയമായ ഈ സ്കൂളില്‍ ഹയര്‍സെക്കൻഡറി ബ്ലോക്ക് അനുവദിക്കുന്നതിനായി മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ ബജറ്റിലെങ്കിലും വിദ്യാഭ്യാസ മേഖലയിലെ ഈ കുറവ് നികത്തപ്പെടും എന്ന പ്രതീക്ഷയിലാണ് സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
ജില്ലയിലെ ആദ്യകാല സ്കൂളുകളിലൊന്നായ ഈ സ്കൂള്‍ ഇന്നും അധികൃതരുടെ അവഗണനയില്‍ തഴയപ്പെട്ടു കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും ഒരു ഹയര്‍സെക്കൻഡറി ബ്ലോക്ക് സ്കൂളിന് ഇനിയും അന്യമാണ്. പത്താംതരത്തില്‍ നിന്ന് പടിയിറങ്ങുന്ന ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനായി കിലോമീറ്ററുകള്‍ ദൂരെയുളള മറ്റു സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുളളത്. വനവാസ മേഖലയില്‍ നിന്നടക്കം നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ ഈ കുറവ് നികത്താന്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഓരോ ബജറ്റു വരുമ്പോഴും ഒരു ഹയര്‍സെക്കൻഡറി ബ്ലോക്കിന്റെ ആവശ്യകത ഇവിടെയുളള നാട്ടുകാരും ജനപ്രതിനിധികളും സര്‍ക്കാരിനെ അറിയിക്കാറുമുണ്ട്. എന്നാല്‍ ഹയര്‍ സെക്കൻഡറി ബ്ലോക്ക് തുടങ്ങുന്നതിനോ, അതുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനോ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് പരാതി.
പുതിയ സംസ്ഥാന ബജറ്റിലെങ്കിലെങ്കിലും സ്കൂളിന് ഒരു ഹയര്‍ സെക്കൻഡറി ബ്ലോക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.