ന്യൂയോർക്ക് : കോൺസൻട്രേഷൻ ക്യാമ്പുകളിൽ ചോര മരവിപ്പിക്കുന്ന ലക്ഷക്കണക്കിന് കൊലപാതകങ്ങൾ നടപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയ ഫോൺ ലേലത്തിൽ പോയത് 1.6 കോടി രൂപയ്ക്ക് . ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഫോണാണ് അജ്ഞാതൻ 2,43,000 ഡോളർ ( 1.6 കോടി ഇന്ത്യൻ രൂപ ) നൽകി സ്വന്തമാക്കിയത്.
ഹിറ്റ്ലറുടെ പേരും സ്വസ്തിക ചിഹ്നമുള്ള ഫോൺ സീമെൻസ് കമ്പനിയുടേതാണ് . ഒരു സമയത്തെ ഏറ്റവും വിനാശകാരിയായ ഉപകരണം എന്നാണ് ലേലം നടത്തുന്ന കമ്പനി ഫോണിനെ വിശേഷിപ്പിച്ചത്. ജർമ്മനിയുടെ കീഴടങ്ങലിനു ശേഷം ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന റാൽഫ് റെയ്നർക്ക് ലഭിച്ചതാണ് ഇത്.അദ്ദേഹത്തിന്റെ മരണ ശേഷം മകൻ റണാൾഫ് റെയ്നറുടെ കൈവശമായിരുന്നു ഫോൺ.