ബംഗളൂരു : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എം.സി. ജയദേവ് നിര്യാതനായി. 85 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ജയദേവ് ജിയുടെ ഭൗതിക ശരീരം ബംഗളൂരുവിലെ ആർഎസ്എസ് ആസ്ഥാനമായ കേശവകൃപയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
വൈകിട്ട് ചാംരാജ് പേട്ട് ശ്മശാനത്തിലാണ് സംസ്കാരം. മൈസൂർ സ്വദേശിയായ അദ്ദേഹം, 14 വർഷം ആർഎസ്എസ് ബാംഗ്ലൂർ മഹാനഗർ കാര്യവാഹായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ ആർഎസ്എസ് ക്ഷേത്രീയ പ്രചാരകായി നിയമിതനായ അദ്ദേഹം, 2012ൽ അഖില ഭാരതീയ കാര്യകാരി സദസ്യനായി. വനവാസി കല്യാൺ ആശ്രമം ഉൾപ്പെടെയുളള സംഘടനകളുടെ പ്രവർത്തനത്തിൽ സജീവമായിരുന്ന എം.സി. ജയദേവ് , കർണാടകയിലെ പ്രമുഖ സാമൂഹ്യ സംഘടനയായ രാഷ്ട്രോത്ഥാന പരിഷത്തിന്റെ സ്ഥാപകൻ കൂടിയാണ്.