ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാര്‍ട്ടറിൽ റയൽ മാഡ്രിഡിന് വിജയം. നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയൽ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ആഴ്സണലിനെ തോൽപ്പിച്ചു.
തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താൻ സാധിക്കാതെ പോയതാണ് നാപ്പോളിയുടെ പരാജയകാരണം. എട്ടാം മിനിട്ടിൽ ആദ്യഗോൾ നേടിയെങ്കിലും പിന്നീട് ഗോൾവല ചലിപ്പിക്കാൻ അവര്‍ക്കായില്ല. കരീം ബെൻസീമയുടെ ഗോളോടെ സമനിലയിൽ അവസാനിച്ച ആദ്യപകുതി കഴിഞ്ഞപ്പോൾ കണ്ടത് റയലിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യം. ടോണി ക്രൂസും സിസ്മോറയും റയലിനായി പന്ത് ഗോൾ മുഖത്തേക്ക് അടിച്ചുകയറ്റിയതോടെ ചാമ്പ്യൻസ് ലീഗിൽ മുപ്പത്തിനാല് മത്സരങ്ങളിൾ വിജയച്ച നേട്ടം റയലിന് സ്വന്തം.
ആഴ്സണലിന്‍റെ ചാമ്പൻസ് ലീഗ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടാണ് ബയേൺ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യപകുതിയിലെ ഒന്ന് ഒന്ന് എന്ന നില മാറി രണ്ടാം പകുതിയിലെത്തിയപ്പോൾ. തിയാഗോ അലക്സാന്‍ഡ്രോയുടെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ ബയേണിന് വ്യക്തമായ ആധിപത്യം സമ്മാനിച്ചു. അവസാനനിമിഷം തോമസ് മുള്ളറും ബയേണിനായി ഗോൾ വല ചലിപ്പിച്ചതോടെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ മിന്നും ജയം ബയേണിന് സ്വന്തം.