തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരമുളള സ്മാര്‍ട്ട് കാര്‍ഡ്, ജി.പി.എസ് സംവിധാനങ്ങള്‍ നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് മാസത്തില്‍ കൊല്ലം ജില്ലയിലും മറ്റിടങ്ങളില്‍ ഏപ്രില്‍ മുതലും ജി.പി.എസ് സംവിധാനം നടപ്പില്‍ വരുത്തണമെന്നായിരുന്നു ഉത്തരവ്. റേഷന്‍ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡെന്ന പദ്ധതി നീളുന്നത് കരിഞ്ചന്തയ്ക്ക് കാരണമാകുമെന്നും ആക്ഷേപമുണ്ട്.
ഗോഡൗണുകളില്‍ നിന്നും അരിയും ഗോതമ്പുമുള്‍പ്പെടെ റേഷന്‍ കടകളിലേക്കെത്തിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണമെന്നായിരുന്നു ഭക്ഷ്യഭദ്രത അനുശാസിക്കുന്നത്. ലോറിയില്‍ കൊണ്ടുപോകുന്ന നല്ലയിനം റേഷന്‍ സാധനങ്ങളില്‍ തിരിമറി നടത്തി മോശം വസ്തുക്കള്‍ ഉപഭോക്താവില്‍ എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. മാര്‍ച്ച് മാസത്തില്‍ കൊല്ലം ജില്ലയിലും മറ്റിടങ്ങളില്‍ ഏപ്രില്‍ മുതലും ഇത് നടപ്പിലാക്കണമെന്നിരിക്കെ ഭക്ഷ്യവകുപ്പ് ഇതൊന്നും അറിഞ്ഞ മട്ടേയില്ല.
സുതാര്യത ഉറപ്പ് വുത്താന് റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡെന്ന പദ്ധതിയും അട്ടിമറിക്കപ്പെട്ടു. റേഷന്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നത് തടയാനും ശരിയായ അളവ് ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താവിന്റെ കൈകളിലെത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സ്മാര്‍ട്ട് കാര്‍ഡുകളെന്ന ആശയത്തിന് രൂപം നല്‍കിയത്. വിരലടയാളമോ കണ്ണിലെ കൃഷ്ണമണിയോ ഉപയോഗിച്ചുളള ബയോമെട്രിക് സംവിധാനമേര്‍പ്പെടുത്തുക വഴി കരിഞ്ചന്ത തടയാനും ഒരളവ് വരെ സാധിക്കുമായിരുന്നു. എല്ലാ റേഷന്‍ കടകളലും കാര്‍ഡുകളുടെ എണ്ണം ഏകീകരിക്കുകയും ഏത് റേഷന്‍ കടയില്‍ നിന്നും സാധാരണക്കാരന് സാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കണമെന്നുമുളള നിര്‍ദ്ദേശങ്ങളും വെളളത്തില്‍ വരച്ച വര പോലെയായി.