ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം ഉയരുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ചരക്ക് സേവന നികുതി നടപ്പാക്കുന്നതു മുതൽ പണപ്പെരുപ്പം ഉയരുമെന്നും ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. നിലവിൽ 3.6 ശതമാനം എന്നത് 4 ശതമാനം ആകുമെന്നാണ് ആർബിഐ യുടെ വിലയിരുത്തലെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ കാര്യക്ഷമമായ നികുതി സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. കറൻസി രഹിത സമ്പദ് വ്യവസ്ഥയിലൂടെ അഴിമതിയും സമാന്തര സമ്പദ് വ്യവസ്ഥയും രാജ്യത്ത് ഇല്ലാതാകുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു.
ജൂലായ് മാസത്തിൽ ചരക്കു സേവന നികുതി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഇതിനു ശേഷം കാര്യക്ഷമമായ നികുതി സമ്പൃദായവും നിലവിൽ വരും. ഇതിലൂടെ രാജ്യത്തെ പണപ്പെരുപ്പം വർധിക്കുമെന്നാണ് ആർബിഐ കണക്കു കൂട്ടുന്നതെന്നും കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
നിലവിലെ പണപ്പെരുപ്പം 3.6 ശതമാനമാണ് ഇത് നാല് ശതമാനമായി ഉയരുമെന്നാണ് കണക്കു കൂട്ടലെന്നും അരുൺ ജയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കി. കറൻസി രഹിത സമ്പദ് വ്യവസ്ഥയിലും കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും, നോട്ട് അസാധുവാക്കലിന് ശേഷം കോടി കണക്കിന് രൂപ ബാങ്കുകളിൽ എത്തിയതായും കേന്ദ്രധനമന്ത്രി കൂട്ടി ചേർത്തു.