ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടർന്ന് തീരക്കടലിൽ വൻ എണ്ണ ചോർച്ച. എണ്ണ നീക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നു. എന്നാൽ മാലിന്യം പൂർണ്ണമായി നീക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് തീരക്കടലിൽ എൽപിജിയും പെട്രോളിയം ഓയിൽ ലൂബ്രിക്കന്റും കൊണ്ടുപോവുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ചത്. ഇവയിൽ നിന്ന് ടൺകണക്കിന് ഇന്ധനം കടലിൽ കലർന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ഇന്നലെവരെ 60ടണ്ണിലധികം എണ്ണപ്പാട നീക്കം ചെയ്തിട്ടുണ്ട്.
തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ എണ്ണ നീക്കത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും പൂർണ്ണമായി മാലിന്യ മുക്തമാക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.