തിരുവനന്തപുരം: ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൈകുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. ഭരണാനുകൂല സംഘടനയായ എഐടിയുസി, ടിഡിഎഫ്, ബിഎംഎസിന്റെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഒരു മാസത്തെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിലേക്ക് എത്തിച്ചത്. ജനുവരിയിലെ ശമ്പളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് നിലവില്‍ കുടിശ്ശികയുള്ളത്.