ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ച്ചയേത്തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി അടഞ്ഞു കിടന്നിരുന്ന ജമ്മു-ശ്രീനഗർ ദേശീയപാത വീണ്ടും തുറന്നു. പാതയിൽ അടിഞ്ഞു കൂടിയിരുന്ന മഞ്ഞുപാളികൾ നീക്കം ചെയ്തശേഷമാണ് ഹൈവേ യാത്രക്കാർക്കായി തുറന്നു കൊടുത്തത്.
മുൻദിവസങ്ങളിൽ നിന്നും കാലാവസ്ഥ മെച്ചമായതിനേത്തുടർന്ന് ഹിമപാതത്തിൽ ഗണ്യമായ കുറവു വന്നിരുന്നു. വ്യാഴാഴ്ച്ചയാരംഭിച്ച ഹിമപാതം ഇന്നലെ വരെയും തുടർന്നിരുന്നതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ആയിരക്കണക്കിനു വാഹനങ്ങളാണ് പാതയിൽ കുടുങ്ങിപ്പോയത്.
റോഡ് ഗതാഗതത്തേക്കൂടാതെ വ്യോമഗതാഗതത്തെയും ഹിമപാതം പ്രതികൂലമായി ബാധിച്ചിരുന്നു.