തിരുവനന്തപുരം : നാടുവിടണം എന്ന് പറയുന്നതാണ് വലിയ വാർത്ത . നാട്ടിൽ ജീവിക്കാൻ കഴിയാത്തവരുടെ ജീവിതം എന്ത് കൊണ്ടാണ് വാർത്ത ആവാത്തത് എന്ന ചോദ്യവുമായാണ് അഭിലാഷ് ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് . സംഘ പരിവാർ അനുഭാവി ആയീപ്പോയി എന്നതിനാൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന നിരവധി പേരുടെ പ്രതിനിധിയായാണ് താനീ പോസ്റ്റിടുന്നതെന്ന് അഭിലാഷ് ശ്രീധരൻ പറയുന്നു .
പത്തനം തിട്ട സ്വദേശിയായ അഭിലാഷ് മാസങ്ങളായി നാട്ടിൽ പോയിട്ട് . 2012 ൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ജോലിയെടുത്തും പഠിച്ചുമാണ് മുന്നോട്ട് പോകുന്നത് . ഇപ്പോൾ പി എച്ച് ഡിക്ക് രജിസ്റ്റർ ചെയ്തിരിക്കുകയാണ് . ഈ സമയത്താണ് നാട്ടിൽ നടന്ന സംഘർഷത്തിൽ അഭിലാഷിനെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . വീട്ടിലെത്തി അമ്മയോട് മകൻ എവിടെയുണ്ടെങ്കിലും പൊക്കുമെന്ന് പോലീസ് പറഞ്ഞതായി അഭിലാഷ് പറയുന്നു . ഇതിനെതിരെ ഡിജിപി ഓഫീസിൽ എൻ ആർ ഐ സെല്ലിൽ പരാതി കൊടുത്തിരിക്കുകയാണ് അഭിലാഷ് .
സംഘർഷം നടക്കുന്ന സമയം താൻ തിരുവനന്തപുരത്താണെന്ന് പോലീസിന് വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു . ഒരു ബന്ധവുമില്ലാത്ത കേസിൽ ഒരു സംഘടനയുടെ അനുഭാവി ആയത് കൊണ്ട് മാത്രം കുടുക്കാൻ ശ്രമിക്കുന്നത് മനുഷ്യാവകാശ ലംഘനം അല്ലേ എന്നുള്ള അഭിലാഷിന്റെ ചോദ്യം പൊതു സമൂഹം എറ്റെടുത്ത് കഴിഞ്ഞു .
അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്