കണ്ണൂർ : ധർമ്മടം പഞ്ചായത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചതിന് ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പാർട്ടി നേതാക്കൾ ഉയർത്തിയ നുണകൾ പൊളിഞ്ഞു. അണ്ടല്ലൂരിലെ ബിജെപി നേതാവ് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത് പാർട്ടി നിർദ്ദേശമനുസരിച്ചാണെന്ന് തെളിഞ്ഞു . ആറ് സിപിഎമ്മുകാരെ കസ്റ്റഡിയിലെടുത്ത പോലീസ് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൊല നടന്നത് സ്വത്തു തർക്കത്തെ തുടർന്നാണെന്നും സന്തോഷിന്റെ ബന്ധുക്കളാണ് കൊലനടത്തിയതെന്നുമായിരുന്നു ആദ്യം സിപിഎം പറഞ്ഞിരുന്നത് . ഇത് വ്യക്തമാക്കി ദേശാഭിമാനിയിൽ വാർത്തയും കൊടുത്തു . കലോത്സവം അലങ്കോലമാക്കാൻ ആർ.എസ്.എസ് കാർ തന്നെയാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നുള്ള പച്ചക്കള്ളവും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരത്തി.
എന്നാൽ ആറ് സിപിഎമ്മുകാർ അറസ്റ്റിലായതോടെ അടുത്ത നുണയുമായി സിപിഎം നേതാക്കൾ രംഗത്തെത്തി .അറസ്റ്റിലായവർ സിപിഎം പ്രവർത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു . എന്നാൽ സിപിഎം നേതാക്കളോടൊപ്പം നിൽക്കുന്നതും പാർട്ടിക്കൊടിയുമായി നിൽക്കുന്നതുമായ പ്രതികളുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ ആ നുണയും പൊളിഞ്ഞു .
സിപിഎം പ്രവർത്തകരും അണ്ടല്ലൂർ സ്വദേശികളുമായ രോഹിന്, മിഥുന്, പ്രജുല്‍, അജേഷ്, കമല്‍, റിജേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും സ്ഥലത്ത് പാർട്ടിക്കു വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് .