ന്യൂഡൽഹി: കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ശാസന. കോൺഗ്രസാണ് പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന.
മറ്റ് പാർട്ടികളിൽ നിന്നും കാശ് വാങ്ങിക്കോളു വോട്ട് ആം ആദ്മി പാർട്ടി ക്ക് നൽകിയാൽ മതി എന്നായിരുന്നു കെജ് രിവാൾ ഗോവയിൽ നടത്തിയ പ്രസംഗം. ഈ മാസം ആദ്യം തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കെജ് രിവാൾ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ കെജ് രിവാളിന് നോട്ടീസ് നൽകിയിരുന്നു.
ഈ മാസം 19 ന് മുൻപ് മറുപടി നൽകിയില്ലെങ്കിൽ കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. കെജ് രിവാൾ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കമ്മീഷൻ ശാസന നൽകിയത്. മറ്റ് പാർട്ടികളിൽ നിന്ന് പണം വാങ്ങി എഎപി ക്ക് വോട്ട് ചെയ്യാൻ പറയുന്നത് ജനങ്ങളെ അഴിമതി നടത്താൻ പ്രേരിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ട്രാജനോ ഡി മോല്ലോ പറഞ്ഞു.