ലഖ്നൗ: സമാജ്വാദി പാർട്ടി നേതാവും മുലായം സിംഗ് യാദവിനിറ്റെ വിശ്വസ്തനുമായിരുന്ന അംബിക ചൗധരി ബഹുജൻ സമാജ് പാർട്ടിയിൽ ചേർന്നു. ബി.എസ്.പി നേതാവ് മായാവതിയുടെ സാന്നിദ്ധ്യത്തിലാണ് ചൗധരി ബി.എസ്.പി അംഗത്വം സ്വീകരിച്ചത്.
താൻ സമാജ്വാദി പാർട്ടി അംഗത്വവും, മറ്റെല്ലാ ചുമതലകളും രാജി വയ്ക്കുന്നതായും പൂർണ്ണ സമർപ്പണത്തോടെ ബഹുജൻ സമാജ് പാർട്ടിയിൽ ചേരുന്നതായും ചൗധരി പ്രഖ്യാപിച്ചു. തന്നെ അംഗമായി സ്വീകരിച്ച മായാവതിയോട് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മുലായത്തിനോടുളള അച്ചടക്കമില്ലാത്ത നിലപാടുകളാണ് തന്റെ രാജിക്കു കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. സമാജ്വാദി പാർട്ടി മുങ്ങുന്ന കപ്പലാണെന്നാണ് ചടങ്ങിൽ സംസാരിച്ച മായാവതി വിശേഷിപ്പിച്ചത്.