മുംബൈ: മുംബൈയിൽ മുപ്പതോളം ഗോഡോണുകൾക്ക് തീ പിടിച്ചു. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളാണ് വെളളിയാഴ്ച്ച തീ പടർന്നു പിടിച്ചവയിൽ മിക്കതും. അഗ്നിശമനപ്രവർത്തനങ്ങൾക്കിടെ രണ്ടു ഫയർമാന്മാർക്ക് നിസാര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കുർള വെസ്റ്റിലെ സി.എസ്.ടി റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.
വെളുപ്പിനെ 1.15ഓടെയാണ് തീ പടർന്നു പിടിച്ചതെന്ന് അഗ്നിശമനവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. സി.എസ്.ടി റോഡിലെ കപാഡിയ നഗറിൽ മുഹമ്മദ് വേൾഡ് ട്രേഡ് സെന്ററിനു സമീപമുളള ഗോഡൗണുകളിലാണ് തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പുലർച്ചെ 4.14ഓടെ ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊത്തിത്തെറിച്ച് തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു. പതിനാല് അഗ്നിസുരക്ഷായൂണിറ്റുകളും, ഏഴു വാട്ടർ ടാങ്കറുകളും മറ്റ് ദുരന്തരക്ഷായൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു.
ഗാരേജുകൾ, മണ്ണെണ്ണ ഗോഡൗൺ, ഇലക്ട്രിക് വയറിംഗ് സ്ഥാപനം, സി.എൻ.ജി ഗ്യാസ് സിലിണ്ടർ യൂണിറ്റ് എന്നിവയിലേക്കാണ് തീ പടർന്നത്. ഇതിൽ നാലോളം സി.എൻ.ജി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് നാശനഷ്ടങ്ങൾ വർദ്ധിക്കാൻ കാരണമായത്.