കറാച്ചി : ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ സിന്ധിൽ വൻ പ്രക്ഷോഭം .ജേയ് സിന്ധ് മുതഹിദ മഹസ് (ജെഎസ്എംഎം) പാർട്ടിയാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിൽ . സംഘടനയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധ റാലി ഇൻഡസ് ഹൈവേയിൽ നിന്ന് ആരംഭിച്ച് സുന്ധുദേശ് നേതാവായിരുന്ന ജി എം സയിദിന്റെ കുടീരത്തിൽ സമാപിച്ചു.
സിന്ധിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന മാർച്ചിൽ ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളും ചൈനയെക്ക്തിരെയുള്ള പ്ളക്കാർഡുകളും ഉയർന്നു. സിന്ധുദേശത്തിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ടും സിന്ധ് ദേശീയ നായകന്മാരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു പ്രക്ഷോഭം.
സാംസ്കാരികമായും സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും സിന്ധുദേശത്തിന്റെ മരണമണിയാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെന്ന് ജെഎസ്എംഎം മേധാവി ഷാഫി ബുർഫാത് പറഞ്ഞു.സിന്ധിലും ബലൂചിസ്ഥാനിലുമുള്ള കടന്നുകയറ്റമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ ഈ പ്രദേശങ്ങളിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു . ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും വിഷയത്തിൽ ഉടൻ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.