തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തിൽ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ ആവശ്യമല്ലെന്ന് കേന്ദ്രത്തെ ധരിപ്പിച്ചെന്നും കുമ്മനം അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃസംഘം ഉടൻ ദില്ലിക്ക് പോകും. 23 ന് അമ്മമാരുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തും. കേരളത്തിലെ ക്രമസമാധാന നിലയെപ്പറ്റി പഠിക്കാൻ മീനാക്ഷിലേഖി എംപി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി മുരളീധർ റാവു എന്നിവരെ അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ചതായും കുമ്മനം അറിയിച്ചു. ഇവര്‍ ഉടൻ കേരളത്തിലെത്തും. കൊല്ലപ്പെട്ട സന്തോഷിന്റെ ധർമ്മടത്തെ വീട് ബിജെപി നേതാക്കൾ ശനിയാഴ്ച സന്ദര്‍ശിക്കുമെന്നും കുമ്മനം പറഞ്ഞു.
കണ്ണൂരിലെ
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ, ഓ രാജഗോപാൽ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.