വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ നാൽപ്പത്തിയഞ്ചാമതു പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ജോർജ്ജ് ബുഷ് ജൂനിയർ, ബിൽ ക്ലിന്റൺ, ജിമ്മി കാർട്ടർ എന്നിവർ പങ്കെടുക്കുന്ന വിപുലമായ പൊതുചടങ്ങ് വാഷിംഗ്ടണിലെ ക്യാപ്പിറ്റോൾ ഹാളിൽ പ്രാദേശികസമയം അഞ്ചുമണിയോടെ ആരംഭിക്കും.
ഡൊണാൾഡ് ട്രംപിനോടൊപ്പം വൈസ്പ്രസിഡന്റായി മൈക്ക് പെൻസും അധികാരമേൽക്കും. ലോകം ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റണെ തോൽപ്പിച്ചുകൊണ്ടാണ് ട്രംപ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കൻ രാഷ്ട്രീയത്തിലുപരിയായി ലോകമെമ്പാടും വൻ ചർച്ചകൾക്കു വഴി വച്ചതായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും തിരഞ്ഞെടുപ്പിനു ശേഷുമുളള പല പ്രസ്താവനകളും.
1946 ജൂൺ 14ന് ന് ജനിച്ച ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്.