ന്യൂഡൽഹി : ഭാരതത്തിന്റെ സ്വന്തം പോർവിമാനം തേജസ്സ് ഇക്കുറി റിപ്പബ്ളിക്ക് ദിന ഫ്ളൈ പാസ്റ്റിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട് . രണ്ട് വിമാനങ്ങളുള്ള തേജസ്സിന്റെ ആദ്യ സ്ക്വാഡ്രൺ ആണ് ഫ്ളൈപാസ്റ്റിൽ പങ്കെടുക്കുന്നത്.
കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്ടൻ മാധവ് രംഗാചാരിയുടെ നേതൃത്വത്തിലാണ് തേജസ്സ് റിപ്പബ്ളിക്ക് ദിനത്തിൽ ഫ്ളൈപാസ്റ്റിന് എത്തുന്നത് . ഇന്ത്യൻ വ്യോമസേനയുടെ 45 -)0 സ്ക്വാഡ്രനിലാണ് തേജസ്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത് .
തദ്ദേശ പോർവിമാനമെന്ന ആശയം ആദ്യമായി ഉയർന്നു വന്നത് 1970 കളിലാണ് . ഇതിനു വേണ്ടിയുള്ള പദ്ധതി എൺപതുകളിൽ തന്നെ തുടങ്ങിയെങ്കിലും ആദ്യ വിമാനം പുറത്തിറങ്ങാൻ 2001 വരെ കാത്തിരിക്കേണ്ടി വന്നു . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് തേജസ്സെന്ന പേര് വിമാനത്തിന് നൽകിയത് .
യൂണിറ്റിന് 160 കോടി വിലവരുന്ന തേജസ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് നിർമ്മിച്ചത് .