ഇറ്റ: ഉത്തർപ്രദേശിലെ ഇറ്റയിൽ സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഇരുപതോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അലിഗഞ്ചിനു സമീപമാണ് അപകടമുണ്ടായത്.
രണ്ടു ഡസനോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വാഹനത്തിനുളളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാഭരണകൂടത്തിന്റെ ഉത്തരവിനെ മറികടന്നാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഉത്തരവു ലംഘിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കും; ഉത്തർപ്രദേശ് ഡി.ജി.പി ജവീദ് അഹമ്മദ് പറഞ്ഞു.
അതിശൈത്യത്തേത്തുടർന്ന് വിദ്യാലയങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാനുളള ജില്ലാഭരണകൂടത്തിന്റെ ഉത്തരവിനെ മറികടന്നാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. അപകടവാർത്ത അത്യന്തം വേദനയുളവാക്കിയതായും, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.