ഇസ്താംബുൾ : നിശാക്ളബ്ബിൽ ആക്രമണം നടത്തി 39 പേരെ കൊലപ്പെടുത്തിയ പ്രതി ഒടുവിൽ പിടിയിലായി. ഉസ്ബക്കിസ്ഥാൻ സ്വദേശിയായ അബ്ദുൾഖാദിർ മഷാരിപോവ് ആണ് അറസ്റ്റിലായത് . ജനവാസ മേഖലയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പോലീസ് റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതി രണ്ടാഴ്ചയോളം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു . പിടിക്കപ്പെട്ടപ്പോൾ ഇയാളോടൊപ്പം നാലു വയസ്സായ മകനും ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് ആക്രമണത്തിലുൾപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട് . ആദ്യം ആശയക്കുഴപ്പങ്ങൾ ഉണ്ടായെങ്കിലും ഐ എസ് ഭീകരൻ ഉസ്ബക്ക് പൗരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സിറിയയിലെ ഐ എസ് കേന്ദ്രത്തിൽ വിദഗ്ദ്ധ പരിശീലനം നേടിയ ആളാണ് മഷാരിപോവ്.