റഷ്യയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി. നാറ്റോ രാജ്യങ്ങളെ ഭിന്നിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് ജെയിംസ് മാറ്റിസ് കുറ്റപ്പെടുത്തി. റഷ്യയെ അനുകൂലിക്കുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ജെയിംസ് മാറ്റിയോ വിമർശിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപ്പെട്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ട് വാസ്തവവിരുദ്ധമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്തിന് പിന്നാലെയാണ് റഷ്യയ്ക്കെതിരെ യുഎസ് മറീന്‍ വിഭാഗം മുന്‍ മേധാവി ജനറൽ ജെയിംസ് മാറ്റിസ് രംഗത്തെത്തിയത്. റഷ്യയുടെ ഇടപെടലുകളെ ശ്രദ്ധയോടെ കാണുന്നുവെന്നും നാറ്റോ രാജ്യങ്ങളെ ഭിന്നിപ്പിക്കാണ് റഷ്യയുടെ ശ്രമമെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
റഷ്യയും ചൈനയും അമേരിക്കയുടെ ശത്രുക്കക്കളാണ്. അവരോടുള്ള ട്രംപിന്റെ സമീപനം ഒരിക്കലും അംഗീകരിക്കാനാവത്തതാണെന്നും. അമേരിക്കയുടെ നയങ്ങൾക്കെതിരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ട്രംപിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേർസണും രംഗത്തെത്തി. ട്രംപിന്റെ വിദേശ നയങ്ങൾ ഒരിക്കലും അംഗീകരിക്കാനാവത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റിന് തന്നെ ഇഷ്ടമായെങ്കിൽ, അത് മുതൽക്കൂട്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയിരുന്നു