തിരുവനന്തപുരം : സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടതുപക്ഷ അനുകൂലികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എഴുത്ത് നിർത്തിയ വി കെ ആദർശിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനായ ജിതിൻ ജേക്കബ്ബും എഴുത്ത് നിർത്തുന്നു . ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റുകൾക്ക് കൃത്യമായ മറുപടികൾ കൊടുത്തതും നോട്ട് നിരോധനത്തിനെ അനുകൂലിച്ചതുമാണ് ജിതിനും വിനയായത് .
ഐസക്കിനെ ചോദ്യം ചെയ്യാൻ താനാരെടാ എന്ന രീതിയിൽ ഭീഷണികൾ വരാൻ തുടങ്ങിയതാണ് എഴുത്ത് നിർത്താൻ കാരണമെന്ന് ജിതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഐസക്കിന്റെ പ്രിയപ്പെട്ടവരെ വെറുപ്പിച്ച് കുഴപ്പത്തിലാകണ്ടയെന്നും പറഞ്ഞു ജയിക്കാൻ കഴിയാത്തവർ ജയിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചേക്കുമെന്നും തന്നോട് അടുപ്പമുള്ള സ്ഥലത്തെ മുതിർന്ന നേതാവ് മുന്നറിയിപ്പ് തന്നുവെന്നും ജിതിൻ വ്യക്തമാക്കുന്നു.
നോട്ട് നിരോധനം നടപ്പാക്കിയത് മുതൽ അതിന്റെ ഗുണഫലങ്ങളെപ്പറ്റി സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റുകളിട്ട ബാങ്കുദ്യോഗസ്ഥരിൽ പെട്ടവരാണ് വി കെ ആദർശും ജിതിൻ ജേക്കബ്ബും . ഇതിൽ ജോലിക്ക് തന്നെ ഭീഷണിയാകുന്ന തരത്തിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വി കെ ആദർശ് എഴുത്ത് നിർത്തിയിട്ട് ഒരു മാസം കഴിഞ്ഞു. തോമസ് ഐസക്കിന്റെ പോസ്റ്റുകളിലെ അസംബന്ധങ്ങളെപ്പറ്റി കാര്യ കാരണ സഹിതം പോസ്റ്റിട്ടതാണ് ഇപ്പോൾ ജിതിനെതിരെ ഭീഷണി ഉയരാൻ കാരണം .
ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ..