ലഖ്നൗ: ആഭ്യന്തര കലഹം രൂക്ഷമായ സമാജ് വാദി പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകം. തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് മുലായം സിങ് യാദവ് പ്രഖ്യാപിച്ചു.
പാർട്ടി വിഭജനം സംബന്ധിച്ച് ഒരു ചോദ്യവും ഉയരുന്നില്ലെന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും മുലായം സിങ് പറഞ്ഞു. തനിക്കും മകനുമിടയിൽ പ്രശ്നങ്ങളില്ല. എല്ലാ പ്രശ്നങ്ങൾക്കും കാരണം ഒരാൾ മാത്രമാണെന്നും രാംഗോപാൽ യാദവിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുലായം പറഞ്ഞു.
പാർട്ടി ചിഹ്നമായ സൈക്കിൾ നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ചതെന്നാണ് സൂചന.