ന്യൂഡൽഹി : മായാവതിയുടെ സഹോദരന്റെ അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തു വിട്ടു . മായാവതി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹോദരൻ ആനന്ദ് കുമാറിന്റെ പേരിലുള്ള കമ്പനികൾക്ക് കോടികളുടെ ലാഭം . ഈ കമ്പനികൾ നേടിയത് 18,700 ശതമാനം ലാഭമെന്നും റിപ്പോർട്ട്.
ആനന്ദ് കുമാറിന്റെ പേരിലുള്ള കമ്പനികൾ പലതും കടലാസിൽ മാത്രമുള്ളവയാണെന്നും ആരോപണമുണ്ട് . 2007 ൽ ഒരു കോടിയിൽ താഴെ മാത്രം ലാഭം കാണിച്ചിരുന്ന കമ്പനികൾക്ക് 2014 ആയപ്പോഴേക്കും ശതകോടികൾ ലാഭമുണ്ടായതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത് . മായാവതിയുടെ ബിനാമിയായി ആനന്ദ് കുമാർ മാറുകയായിരുന്നെന്നാണ് ആരോപണം .
എന്നാൽ ആരോപണം ബി എസ് പി നിഷേധിച്ചു . തങ്ങളെ മാത്രം ലക്ഷ്യമിടുന്നത് രാഷ്ട്രീയ ശത്രുത കൊണ്ടാണെന്ന് ബി എസ് പി ആരോപിച്ചു . എല്ലാ രാഷ്ട്രീയക്കാരുടേയും കാര്യങ്ങൾ ഇതേ രീതിയിൽ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.