ന്യൂഡൽഹി: അടുത്തു തന്നെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിലും മറ്റും സ്ഥാപിച്ചിട്ടുളള പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
പെട്രോൾ പമ്പുകൾ തുടങ്ങിയയിടങ്ങളിൽ പ്രധാനമായും കേന്ദ്രസർക്കാരിന്റെ കറൻസി പിന്മാറ്റം, ജൻധൻ യോജന, സൗജന്യ പാചകവാതക കണക്ഷൻ, ഇതിനായി സബ്സീഡി ഉപേക്ഷിക്കുന്നതിന് ആഹ്വാനം ചെയ്തുകൊണ്ടുളള പരസ്യങ്ങൾ എന്നിവയാണുളളത്. ഈ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങൾ കാണുന്നതാണ് കോൺഗ്രസ്സിനെ അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത്.