കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് 8 മണിക്കൂര്‍ ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലില്‍ തന്റെ നിരപരാധിത്യം ബോധിപ്പിക്കാന്‍ കഴിഞ്ഞതായാണ് പ്രതീക്ഷയെന്നും ചിലര്‍ വെറുതെ പ്രസ്ഥാവനകള്‍ ഇറക്കി വിവാദം സൃഷ്ടിക്കുകയാണെന്നും ടോം ജോസ് പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 7 വരെ നീണ്ടു.
ഒരുകോടി 19 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നും മധ്യപ്രദേശിലെ സിന്ധു ദൂര്ഗില് സര്‍ക്കാരിനെ അറിയിക്കാതെ 50 ഏക്കര്‍ ഭൂമി വാങ്ങിയതും കെ.എം.എം.എല്‍ എംഡിയായിരിക്കെ മഗ്നീഷ്യം വാങ്ങിയതില്‍ 1 കോടി 75 ലക്ഷം രൂപ നഷ്ടമുണ്ടായെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
ഇതില്‍ ടോം ജോസ് നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ഇന്നത്തെ ചോദ്യം ചെയ്യലില്‍ തന്റെ നിരപരാധിത്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ചിലര്‍ ഇതുസംബന്ധിച്ച പ്രസ്ഥാവനകളിലൂടെ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ടോം ജോസ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
രാഷ്ട്രീയ പ്രേരിതമാണോ കേസെന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ പിന്നീട് പ്രതികരിക്കുമെന്നായിരുന്നു ടോം ജോസിന്റെ പ്രതികരണം. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളെ മുന്‍നിര്‍ത്തിയും ടോം ജോസ് വരുമാന സ്രോതസായി ധരിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടുമാകും ഇനി വിജിലന്‍സ് പരിശോധന നടത്തുക.