ന്യൂഡൽഹി : ഉത്തർപ്രദേശിൽ ബിജെപി ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് പോൾ അഭിപ്രായ സർവേ . നോട്ട് അസാധുവാക്കൽ ബിജെപിയുടെ സാദ്ധ്യത വർദ്ധിപ്പിച്ചെന്നും സർവേ .
നോട്ട് അസാധുവാക്കുന്നതിനു മുൻപ് 31 ശതമാനം വോട്ടു നേടുമെന്ന് അഭിപ്രായ സർവേ വ്യക്തമാക്കിയപ്പോൾ ഡിസംബറിൽ അത് 33 ശതമാനമായി ഉയർന്നു. 403 സീറ്റുകളിൽ 216 സീറ്റുകൾ വരെ ബിജെപി നേടും .2012 ലെ 15 ശതമാനം വോട്ടിന്റെയും 47 സീറ്റുകളുടേയും സ്ഥാനത്താണ് ഇത് .
ആഭ്യന്തര യുദ്ധം കൊണ്ട് തകർച്ചയിലായ സമാജ് വാദി പാർട്ടി 97 സീറ്റുകൾ വരെ നേടിയേക്കാം . 26 ശതമാനം വോട്ട് ആണ് എസ് പി നേടുമെന്ന് പ്രതീക്ഷിക്കുന്നത് . അതേ സമയം എസ്പിയുമായി ബിഎസ്പി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നും 79 മുതൽ 85 വരെ സീറ്റുകൾ നേടിയേക്കാമെന്നും സർവേ പറയുന്നു.
കോൺഗ്രസ് തകർന്നടിയുമെന്നും പരമാവധി അഞ്ചുമുതൽ ഒൻപത് വരെ സീറ്റുകൾ നേടിയേക്കാമെന്നുമാണ് റിപ്പോർട്ട്. മറ്റ് പാർട്ടികളെല്ലാം കൂടി 7 മുതൽ 11 വരെ സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു.
ഏഴു ഘട്ടമായി ഫെബ്രുവരി 11 മുതൽ മാർച്ച് 8 വരെയാണ് തെരഞ്ഞെടുപ്പ് . മാർച്ച് 11 ന് ഫലം പുറത്തുവരും