ന്യൂഡൽഹി: ജാതിയും മതവും ചൊല്ലി വോട്ട് പിടിക്കെരുതെന്ന് സുപ്രീം കോടതി. ജാതി, മതം സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വോട്ട് ചോദിക്കുന്നത് ഭരണഘടനാ ലംഘനമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
മതത്തെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത് സുപ്രീം കോടതി നിരോധിച്ചു. മതം, ജാതി, സമുദായം ഭാഷ തുടങ്ങിയവ ഉപയോഗിച്ച് വോട്ട് ചോദിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി സുപ്രീം കോടതി വിലയിരുത്തി.
മതപരമായും ജാതീയമായും എതിർസ്ഥാനാർത്ഥികളെ അപകീർത്തി പെടുത്തുന്നതും കുറ്റകരമാണ്. ഇത് ജനപ്രാതിനിധ്യ നിയമത്തിലെ 123ആം വകുപ് പ്രകാരം കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളെ ഭരണഘടനാ ലംഘനമായും അഴിമതിയായും കണക്കാക്കാം.
ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനൽ കേസ് ചുമത്താനും നിയമം വ്യക്തമാക്കുന്നു. സുപ്രീം കോടതിയുടെ 7 അംഗ ബഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. ഏഴംഗങ്ങളിൽ 3 പേരുടെ വിയോജിപ്പ് നില നിൽക്കെയാണ് വിധി.