കൊച്ചി: എറണാകുളം വരാപ്പുഴപാലത്തില് ബസ്സ് കാറിലും ബൈക്കിലുമിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 4പേര് മരിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ടുപരും ബൈക്കിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്.
എറണാകുളം വരാപ്പുഴ പാലത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ബസ് കാറിലും ബൈക്കിലുമിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കുസാറ്റിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശിനി ജിജിഷ, മലപ്പുറം സ്വദേശി അക്ഷയ് എന്നിവരും ബൈക്കിലുണ്ടായിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് സ്വദേശി കിരണ്‍ എന്നിവരുമാണ് മരിച്ചത്.
നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോഡില്‍ തിരക്കില്ലാതിരുന്നതിനാല്‍ മൂന്നുവാഹനങ്ങളും അമിത വേഗത്തിലാണ് സഞ്ചരിച്ചിരുന്നതാണ് പൊലിസിന്റെ വിലയിരുത്തല്‍.
അപകടം പതിവായ വരാപ്പുഴ പാലതതില് വാഹനങ്ങള്‍ വേഗത കുറച്ച് പോകാന്‍ നിര്‍ദ്ദേശിക്കുന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ട്. എന്നാല്‍ അപകടം ഒഴിവാക്കാന്‍ മറ്റ് മുന്‍കരുതലുകളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.