ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നിശാക്ലബ്ബിൽ ചാവേറാക്രമണം. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ചാവേറാണ് ആക്രമണമഴിച്ചു വിട്ടത്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
രാത്രി 1.15ഓടെയായിരുന്നു ആക്രമണം. ഏകദേശം 500 മുതൽ 600 വരെ ആളുകൾ തിങ്ങി നിറഞ്ഞിരുന്ന നിശാക്ലബ്ബിനുളളിലാണ് ആക്രമണമുണ്ടായത്. ചിലർ ആത്മരക്ഷാർത്ഥം വെളളത്തിൽ ചാടുകയും, ചിലരെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
അവധിക്കാലം ചിലവഴിക്കാനായി ഹവായിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. യു.എസ് സംഘത്തോട് തുർക്കി അധികൃതർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നതിന് വൈറ്റ് ഹൗസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഇതു വരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം.