ലഖ്നൗ : സമാജ് വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന . മുലായം സിംഗ് യാദവും മകൻ അഖിലേഷും തമ്മിലുള്ള തർക്കം പരിധി കടന്നു . സ്വന്തമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച അഖിലേഷിന്റെ നടപടിക്കെതിരെ മുലായം . അഖിലേഷിന് മുലായം കാരണം കാണിക്കൽ നോട്ടീസ് നൽകി .
രണ്ട് ദിവസം മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക മുലായം സിംഗ് പുറത്തിറക്കിയിരുന്നു . സഹോദരനും പാർട്ടി അദ്ധ്യക്ഷനുമായ ശിവപാൽ യാദവിനൊപ്പം മുലായം പുറത്തിറക്കിയ പട്ടികയിൽ അഖിലേഷ് അനുകൂലികളെ ഒഴിവാക്കിയിരുന്നു . നിരവധി സിറ്റിംഗ് എം എൽ എ മാരും ഒഴിവാക്കപ്പെട്ടു . ഇടക്കാലത്ത് തണുത്ത് കിടന്നിരുന്ന തമ്മിലടി രൂക്ഷമാകാൻ ഇതാണ് കാരണം .
മുലായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തമായി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അഖിലേഷിന്റെ പട്ടികയിൽ 235 സ്ഥാനാർത്ഥികളാണുള്ളത് . ഈ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുമെന്നാണ് സൂചന. മുലായം പ്രഖ്യാപിച്ചത് 325 പേരുടെ പട്ടികയാണ് . ഇതിൽ അഖിലേഷ് യാദവ് ഉൾപ്പെട്ടതുമില്ല.