പത്തനംതിട്ട: രാത്രിയിൽ വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്കുള്ള സർവ്വീസുകൾ കെഎസ്ആർടിസി നിർത്തിവെച്ചത് തീർത്ഥാടകരെ വലച്ചു. ജീവനക്കാർ മനുഷ്യ ചങ്ങലക്ക് പോയതാണ് സർവ്വീസ് മുടങ്ങാൻ കാരണമെന്നാണ് അധികൃതർ മറുപടി നൽകിയതെന്ന് തീർത്ഥാടകർ പറയുന്നു.
പത്തനംതിട്ട, അടൂർ, കൊട്ടാരക്കര എന്നീ ഡിപ്പോകളിൽ നിന്നായി നിരവധി രാത്രി കാല സർവ്വീസുകളാണ് പമ്പയിലേക്കുള്ളത് ഇത് പ്രതീക്ഷിച്ച് എത്തിയ തീർത്ഥാടകരാണ് ബസ് കിട്ടാതെ വലഞ്ഞത്.
ജീവനക്കാർ LDF ന്റെ മനുഷ്യചങ്ങലക്ക് പോയതാണ് സർവ്വിസ് മുടങ്ങാൻ കാരണമെന്ന് അധികൃതർ അയ്യപ്പ ഭക്തരോട് പറഞ്ഞതായും പരാതിയുണ്ട്. രാത്രിയിൽ 5ൽ അധികം ബസ്സുകൾ പമ്പയിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നാൽ കാലത്ത് 10 ന് മാത്രമേ ബസ്സ് വിടാൻ സാധിക്കൂ എന്ന നിലപാടിലായിരുന്നു അതികൃതർ.
4 മണിക്കുറിൽ അധികം കാത്തിരുന്ന ശേഷം തീർത്ഥാടകർ ബഹളം വെച്ച് ദൃശ്യങ്ങൾ പകർത്തിയതോടെ ജിവനക്കാരെ വിളിച്ചു വരുത്തി രാത്രി 10 മണിയോടെ രണ്ട് ബസ്സുകൾ പത്തനംതിട്ട ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് സർവ്വിസ് നടത്തി.
എന്നാൽ കൊട്ടാരക്കരയിൽ നിന്നും ,അടൂരിൽ നിന്നും രാത്രിയിൽ ഒരു ബസ്സുപോലും സർവ്വീസ് നടത്തിയില്ലെന്നും പരാതിയുണ്ട്.