പൂനെ: പൂനെയിൽ 23കാരിയായ സോഫ്ട്വെയർ എഞ്ചിനീയറെ പിന്തുടർന്നു കുത്തിക്കൊലപ്പെടുത്തി. നിരവധി കുത്തുകളേറ്റ യുവതി ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
കേപ്ജമിനി കമ്പനിയിൽ ജീവനക്കാരിയായ അൻതാര ദാസ് ആണ് ഓഫീസിൽ നിന്നും ഏതാനും മീറ്റർ അകലെ ദാരുണമായി കൊലചെയ്യപ്പെട്ടത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ യുവതി സമീപത്തുളള ധന്വന്തരി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ആക്രമണത്തിനു ദൃക്സാക്ഷികളായവർ, അക്രമിയെ കണ്ടതായി പറയുന്നെങ്കിലും ഇതു വരെ ആരെയും പിടി കൂടാൻ സാധിച്ചിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അൻതാരയുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു.