ഹൈദരാബാദ്: വിദ്യാലയത്തിൽ ഉച്ചഭക്ഷണത്തിനു വരിയിൽ നിന്ന ആറു വയസ്സുകാരൻ തിളയ്ക്കുന്ന സാമ്പാർ പാത്രത്തിൽ അബദ്ധത്തിൽ വീണു മരിച്ചു. ജയവർദ്ധൻ ആണ് പൊളളലേറ്റു മരിച്ചത്. നാൽഗൊണ്ട ജില്ലയിലെ കാട്ടാൻകൂറ്റ് മണ്ഡൽ, ഈഡുലുരു സർക്കാർ വിദ്യാലയത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
കുട്ടികൾ തമ്മിൽ ചെറിയ ഉന്തും തളളും ഉണ്ടായതിനേത്തുടർന്നാണ് വിദ്യാർത്ഥി സാമ്പാർ പാത്രത്തിൽ വീണതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. സമീപത്തുളള ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ അദ്ധ്യാപകർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, കുട്ടിയുടെ രക്ഷിതാക്കൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശത്തുളള ഒരു എൻ.ജി.ഒ ആയ ബാല ഹക്കുല സംഘം ആവശ്യപ്പെട്ടു.