ന്യൂഡൽഹി: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവായി. വിധി ലംഘിക്കുന്ന ഓരോ സംഭവത്തിനും കുറ്റം ചെയ്യുന്നവരിൽ നിന്നും 25,000 രൂപ വീതം പിഴയീടാക്കാനും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു
ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിലുളള ബഞ്ചാണ് നിർണ്ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2016ലെ വേസ്റ്റ് മാനേജ്മെന്റ് നിയമം നടപ്പിലാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.