ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ മലയാളി താരം കരുൺ നായർക്ക് ഇരട്ട സെഞ്ച്വറി. 307 പന്തില്‍ നിന്നാണ് കരുണ്‍ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.
മൂന്നാം ടെസ്റ്റിലാണ് കരുൺ നായർ ഇരട്ട സെഞ്ച്വറി നേടുന്നത്. ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കരുൺ. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, വിരാട് കോഹ് ലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വ റി നേടുന്ന ആദ്യ മലയാളിയാണ് ചെങ്ങന്നൂർ സ്വദേശിയായ കരുൺ. രഞ്ജി ട്രോഫിയിൽ കർണാടകത്തിന് വേണ്ടിയാണ് കരുൺ കളിക്കാനിറങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 477 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 614 റണ്‍സെന്ന നിലയിലാണ്.
ഇന്നലെ ഇന്ത്യയുടെ ലോകേഷ് രാഹുലിന് ഒരു റൺസ് അകലെയാണ് ഇരട്ട സെഞ്ച്വറി നഷ്ടമായത്.