ഹൈദരാബാദ്: ഹൈദരാബാദിൽ രണ്ടിടങ്ങളിൽ നിന്നായി 66 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഒരിടത്തു നിന്നും 30 ലക്ഷവും, നഗരത്തിൽത്തന്നെ ഒരു അപ്പാർട്ടുമെന്റിൽ നടത്തിയ തിരച്ചിലിലാണ് 36 ലക്ഷം പിടിച്ചെടുത്തത്.
സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്തതെല്ലാം സർക്കാർ പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറൻസികളാണ്. അതേസമയം ഇത് എവിടെനിന്നാണ് ലഭിച്ചതെന്നുളള വിവരം അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.