കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇസ്ലാം മത പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിയുടെ പേരില്‍ പൊലീസ് കേസെടുത്തു. ഹിന്ദു അഡ്വക്കേറ്റസ് ഫോറം നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഹിന്ദു മതത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ നിരന്തരം നടത്തുന്ന പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് മുജാഹിദ് ബാലുശ്ശേരിക്കെതിരെ ഹിന്ദു അഡ്വക്കേറ്റ്സ് ഫോറം പരാതി നല്‍കിയത്. സമൂഹത്തില്‍ മത സ്പരദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിനും അത് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് ഇയാള്‍ക്കെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗം നേരത്തെ തന്നെ വിവാദമായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയും യൂറ്റ്യൂബ് വഴി അത് പ്രചരിപ്പിക്കുകയുമായിരുന്നു ഇയാള്‍. ബഹു ദൈവ വിശ്വാസത്തിനും ബിംബാരാധനയ്ക്കും എതിരെ മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗങ്ങള്‍ നേരത്തെ തന്നെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.