കൊല്ലം : കേരള സാങ്കേതിക സർവകലാശാലയുടെ അശാസ്ത്രീയ പരീക്ഷ നടത്തിപ്പിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു . പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്നലെ നടന്ന പരീക്ഷയിൽ പങ്കെടുത്തില്ല . പരീക്ഷ ആരംഭിക്കുന്നതിനു മുൻപേ ചോദ്യപേപ്പർ ചോർന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് .
പരീക്ഷ ബഹിഷ്കരിച്ച വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരീക്ഷ എഴുതിപ്പിക്കാൻ പ്രിൻസിപ്പലും അദ്ധ്യാപകരും ശ്രമിച്ചെങ്കിലും എ ബി വി പി പ്രവർത്തകർ തടഞ്ഞു . അശാസ്ത്രീയ പരീക്ഷ നടത്തിപ്പിനെതിരെ എ ബി വിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു.
തീർത്തും അശാസ്ത്രീയമായ രീതിയിലുള്ള പരീക്ഷ നടത്തിപ്പാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായത്. ഡിസംബർ 3 ന് നടത്താനിരുന്ന പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന് വിദ്യാർത്ഥികളെ അറിയിച്ച ശേഷം പെട്ടെന്ന് തീയതി പ്രഖ്യാപിക്കുകയായിരുന്നു . പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതിനെതിരേയും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട് .