തിരുവനന്തപുരം: ഭീകരവാദ കേസുകളിൽ പിടികിട്ടാപുളളികളായി പ്രഖ്യാപിച്ചവരിൽ കൂടുതൽ പേർ കേരളത്തിൽ നിന്ന്. ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 19 മലയാളികളെ കൂടി ഉൾപ്പെടുത്താൻ എൻഐഎ ഇന്റർപോളിന്റെ സഹായം തേടി. സ്ത്രീകൾ ഉൾപ്പെടുന്ന പട്ടികയിൽ അധികവും പാലക്കാട്, കാസർകോട് സ്വദേശികളാണ്.
ഐഎസ് ഉൾപ്പടെയുളള ഭീകരസംഘടനകളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് 23 മലയാളികളെ നേരത്തെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവർ അഫ്ഗാനിസ്ഥാനിലുണ്ടാണെന്നാണ് എൻ.ഐ.എയുടെ നിഗമനം. സംഘത്തിൽ 14 പുരുഷന്മാരും, 5 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
ഉടുമ്പന്തല സ്വദേശി റാഷി എന്ന അബ്ദുള്‍ റാഷിദ്, ഇയാളുടെ ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍. പടന്ന സ്വദേശികളായ മുഹമ്മദ് സാഹിദ്, മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദ്ദീന്‍ തെക്കേകോലത്ത്, അഷ്ഫാഖ് മജീദ്, ഡോ.ഇജാസ്, ഇയാളുടെ ഭാര്യ റഫീല.
തെക്കേപുരം സ്വദേശി ഷിഹാസ്, ഭാര്യ അജ്മല. യാക്കര സ്വദേശി ഈസ എന്ന ബെക്സന്‍ വിന്‍സന്റ്, ഭാര്യ നിമിഷാ ഫാത്തിമ, യഹിയ എന്ന ബെസ്റ്റിന് വിന്‍സന്റ്, ഭാര്യ മെര്ലിന് ജേക്കബ് എന്ന മറിയം. കഞ്ചിക്കോട് സ്വദേശി ഷിബി കുന്നത്ത് തൊടീല്, തൃക്കരിപ്പൂര്‍ സ്വദശികളായ മുഹമ്മദ് മര്വാന്, ഫിറോസ് ഖാന്, ഷംസിയാ, മുഹമ്മദ് മന്‍സാദ്. തുടങ്ങിയവരാണ് ലിസ്റ്റിലുളള മലയാളികൾ