പാരിസ് : ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലൻ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം ക്രിസ്റ്‍റ്യാനോ റൊണാൾഡോയ്‌ക്ക്. റയലിന്‍റെ പോർച്ചുഗീസ് താരം ഇത് നാലാം തവണയാണ് പുരസ്കാരം സ്വന്തമാക്കുന്നത്. വോട്ടെടുപ്പിൽ അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസി രണ്ടാമതെത്തി. അത്‍ലറ്‍റികോ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ അന്‍റോണിയോ ഗ്രിസ്മാനാണ് മൂന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡിന് ചാന്പ്യൻസ് ലീഗ് കിരീടവും, പോർച്ചുഗലിന് യൂറോകപ്പും സമ്മാനിച്ചതാണ് പുരസ്കാരം ലഭിക്കാൻ റൊണാൾഡോയ്‍ക്ക് അനുകൂലമായത്.