ന്യൂഡൽഹി: ഡിജിറ്റൽ സംവിധാനമുപയോഗിച്ച് പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നവർക്ക് ഇന്നു മുതൽ 0.75 ശതമാനം ഇളവ് ലഭ്യമായിത്തുടങ്ങി. ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന അക്കൗണ്ടിലേക്ക് മൂന്നു ദിവസത്തിനകം കുറവു ചെയ്ത പണം എത്തിച്ചേരും.
ക്യാഷ്ലെസ് എക്കോണമിയുടെ പ്രോത്സാഹനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുളള ഇടപാടുകളുടെ പ്രോത്സാഹനത്തിനായി ഇത്തരം നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, പ്രീ പെയ്ഡ് ലോയൽറ്റി കാർഡുകൾ, മൊബൈൽ വാലറ്റുകൾ ഇവയുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.