കണ്ണൂർ : ഫസൽ കൊലപാതകക്കേസ് അട്ടിമറിക്കാൻ സിപിഎമ്മിന് ഒത്താശ ചെയ്യുന്ന ഡിവൈഎസ്പി പി പി സദാനന്ദൻ കസ്റ്റഡി മർദ്ദനത്തിൽ കുപ്രസിദ്ധനെന്ന് റിപ്പോർട്ട്.തളിപ്പറമ്പ് എസ്.ഐ ആയിരിക്കെ നടത്തിയ കസ്റ്റഡി മര്‍ദ്ദനത്തിന്റെ പേരില്‍ നാല് മാസം മുമ്പാണ് പി.പി.സദാനന്ദനെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചത്.
കഴിഞ്ഞ ആഗസ്ത് 12നാണ് തളിപ്പറമ്പ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഡിവൈ.എസ്.പി പി.പി.സദാനന്ദന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. ആലക്കോട് സ്വദേശി ശ്രീധരന്റെ മകന് കെ.എസ്.രവി നല്കിയ സ്വകാര്യ അന്യായത്തിലായിരുന്നു കോടതിവിധി. 1998ല്‍ തളിപ്പറമ്പ് എസ്.ഐ ആയിരിക്കെ രവിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി രവി നല്കിയ ഒരു പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.
നീണ്ട പതിനെട്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് രവിക്ക് നീതി ലഭിച്ചത്. കസ്റ്റഡി മർദ്ദനത്തിന് കോടതിയുടെ ശിക്ഷ ലഭിച്ച സദാനന്ദന് സി.പി.എമ്മിന്റെ തണലില്‍ ഇപ്പോഴും കസ്റ്റഡിമര്‍ദ്ദനം തുടരുകയാണ്. ഫസല്‍ വധക്കേസില്‍ കുറ്റസമ്മതം നടത്തിക്കാന്‍ സുബീഷിനെ സദാനന്ദന് ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു. വാഹനമോഷണക്കേസുകളിലെ പ്രതികളെ രക്ഷിച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ പി.പി.സദാനന്ദനെതിരെ നിലവിലുണ്ട്.