ന്യൂഡൽഹി: വർദ്ധ ചുഴലിക്കാറ്റ് ആന്ധ്ര തീരം ലക്ഷ്യമിട്ടു നീങ്ങുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട വർദ്ധ ഭാരതത്തിന്റെ വടക്കു പടിഞ്ഞാറൻ തീരത്തേക്ക് അടുക്കുമ്പോൾ ക്രമേണ ശക്തി കുറഞ്ഞു വരുന്നതായി വിലയിരുത്തപ്പെടുന്നു. ആന്ധ്രപ്രദേശിന്റെ തെക്കൻ തീരങ്ങളിലും ചെന്നൈ നഗരത്തോടു ചേർന്നുമാണ് വർദ്ധ പ്രവേശിക്കുക.
ആന്ധ്ര കൂടാതെ തമിഴ് നാട്ടിലും മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് നാവികസേനാവക്താവ് അറിയിച്ചു. ചെന്നൈയ്ക്കും ഓങ്കോളിനുമിടയിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നും നേവി പി.ആർ.ഒ അറിയിച്ചു.
ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി 1500ഓളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.