ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ നിരവധി മരണം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 56 ആയി. 100ഓളം പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.
സുമാത്ര ദ്വീപിലെ ആസെ പ്രവിശ്യയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപതിച്ചു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധിപേർ കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുതായാണ് റിപ്പോർട്ട്.
മരണനിരക്ക് നൂറുകവിഞ്ഞേക്കുമെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതർ അറിയിച്ചു.പൊലീസിന്റെയും സൈനികരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Pidie Jaya ജില്ലയിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. എന്നാൽ, ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.