യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കരുത്തരായ ബാഴ്‍സണലോണയ്‌ക്കും ആഴ്സണലിനും തകർപ്പൻ ജയം. ബാഴ്‍സലോണ ഏകപക്ഷീയമായ നാല് ഗോളിന് ജർമ്മൻ ക്ലബ് ബൊറൂസിയ മോൺചെൻ ഗ്ലാഡ്ബാച്ചിനെ തോൽപ്പിച്ചു.16 ആം മിനിട്ടിൽ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്‍സയുടെ ആദ്യ ഗോൾ നേടിയത്. 50, 53, 67 മിനിട്ടുകളിൽ ഗോൾ നേടിയ അർദ ടുറാൻ കറ്റാലൻ ടീമിനായി ഹാട്രിക് കരസ്ഥമാക്കി.
എഫ്.സി ബാസലിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ആഴ്സണൽ തോൽപ്പിച്ചത്. ഗണ്ണേഴ്‍സിനായി ലൂക്കാസ് ഹാട്രിക് നേടി. അലക്സ് ലവോബിയുടെ വകയായിരുന്നു നാലാം ഗോൾ.
മറ്റ് മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് അത്‍ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും സെൽറ്റികും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.